കോളക്കമ്പനിക്കെതിരായുള്ള തുടർ സമരങ്ങളിൽ വളരെ ശക്തമായി പ്രസംഗിച്ച് കയ്യടിനേടിയ നേതാവ് ,അടുത്ത സമരപ്പന്തലിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് കോള നുകർന്ന് , അടുത്ത തീപ്പൊരി പ്രസംഗത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.
Sunday, September 29, 2013
ഒരു മിനിക്കഥ
കോളക്കമ്പനിക്കെതിരായുള്ള തുടർ സമരങ്ങളിൽ വളരെ ശക്തമായി പ്രസംഗിച്ച് കയ്യടിനേടിയ നേതാവ് ,അടുത്ത സമരപ്പന്തലിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് കോള നുകർന്ന് , അടുത്ത തീപ്പൊരി പ്രസംഗത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.
Wednesday, September 25, 2013
പ്രഹേളിക
നല്ല ചാറ്റല്‍ മഴയും പേരിനു തണുപ്പുമുള്ളൊരു കൊച്ചുവെളുപ്പാന്‍ കാലത്ത് ഉദ്യോഗാര്‍ത്ഥം തലസ്ഥാന നഗരിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍ . അലാറം അടിച്ചിരുന്നതിലും പത്തു മിനിറ്റോളം വൈകിയാണു കിടക്കയില്‍നിന്ന് എണീക്കാന്‍ കഴിഞ്ഞത്. തണുപ്പും മഴയും മൂടിപ്പുതച്ച് കിടക്കാനുള്ള എന്റെ ആഗ്രഹത്തിനു കുരവയിട്ടെങ്കിലും 'ജോലി' യോടുള്ള എന്റെ 'ആത്മാര്‍ത്ഥത' എന്നെ കിടക്കപ്പായയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ...
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ഞാന്‍ എല്ലാവരോടും സലാം പറഞ്ഞ് വീടിനു പുറത്തിറങ്ങി. നേരിയ ചാറ്റല്‍ മഴ വഴിയിലാകെ മഞ്ഞ് പെയ്യുന്നതു പോലെ തോന്നിച്ചു . ഇടവഴിയിലെങ്ങും ചെളി വെള്ളം കെട്ടിക്കിടക്കുന്നു, ഒരു ചെളിക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയതു മറ്റൊരു ചെളിക്കെട്ടിലായിരുന്നു..അങ്ങനെ ശ്രദ്ധയോടെ നനക്കില്ലാന്ന് വിചാരിച്ചിരുന്ന എന്റെ പുന്നാര 'പാന്റ്' വെള്ളത്തില്‍ കുളിച്ച് കണ്ണീര് വാര്‍ത്തുകൊണ്ടിരുന്നു....
ഇടവഴി പിന്നിട്ട് ടാറിട്ട നിരത്തി കയറി. ഇടക്കെപ്പോഴോ അക്കരെക്കാട്ടില്‍ റബ്ബര്‍ വെട്ടിവരുന്ന കുഞ്ഞീന്റെ ടിവിയെസ്സ് പൊട്ടിക്കരഞ്ഞും പോയതൊഴിച്ചാല്‍ ബസ്റ്റോപ്പിലെത്തും വരെ വേറെ ഒരു വാഹനത്തിനേയും കണ്ടില്ല.
അകലെ നിന്നു നോക്കിയപ്പൊഴേ അരോ ബസ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ടു , അടുത്തെത്തിയപ്പോഴാണു ആളെ മനസ്സിലായത് ..പറയന് രാമേട്ടന് ! അടുത്തുള്ള സിമന്റ് തറയില്‍ പത്തൊ പതിനഞ്ചോ മുറങ്ങ ള്‍ അടുക്കി വെച്ചിരുക്കുന്നു, പെരുന്തല്‍മണ്ണയിലേക്കുള്ള ആനവണ്ടിയും കാത്ത് അക്ഷമനായി നില്‍ക്കുകയായിരുന്നു അയാള്‍്..തന്റെ വാര്‍ദ്ധക്യ സഹജമായ ചുമയേയും ക്ഷീണത്തേയും വകവെക്കാതെ ആ കുളിരുന്ന തണുപ്പിലും ചാറ്റല്‍ മഴയിലും അയാള്‍ ബസ്സ് വരുന്നതും കാത്ത് ശൂന്യതയിലേക്കും കണ്ണും നട്ടിരുന്നു..
ഒരു പുഞ്ചിരിയോടെ സംസാരം തുടങ്ങിയെങ്കിലും എന്റെ മനസ്സു മുഴുവനും ആ വൃദ്ധന്റെ ചെറ്റക്കുടിലിലെ പട്ടിണി വയറുകളായിരുന്നു.. ആ കുറച്ചു മുറങ്ങള്‍ വിറ്റാല്‍ കിട്ടുന്ന തുക അവരുടെ ചിലവിനു തന്നെ കഷ്ടിയാണ് ..പണ്ട് അമ്പലപ്പാറ മലയില്‍ നിന്നും ഓടക്കെട്ട് തലയില്‍ വെച്ച് താളത്തില്‍ നടന്നുവരുന്ന സ്ത്രീകളെ കാണാറുണ്ടായിരുന്നു..ഇപ്പൊ നിയമത്തിന്റെ നൂലാമാലകളില്‍ അവിടെന്നുള്ള ഓട വരവും നിലച്ചു..ഇപ്പൊള്‍ വരുന്നത് അങ്കമാലീന്നാണെന്നു രാമേട്ടന് പറഞ്ഞു .. കിട്ടിയ മുളയും ഓടയും വെച്ച് ഇതൊക്കെ ഉണ്ടാക്കിയാ തന്നെ വാങ്ങാനും ആളില്ല (പ്ലാസ്റ്റിക്ക് ഉണ്ടല്ലോ എന്തിനും ! ) കുലത്തൊഴില്‍ ഇതായതുകൊണ്ട് മരണം വരെയും ഈ ജോലിതന്നെ ചെയ്യുമെന്നു പറഞ്ഞു തീര്ന്നപ്പൊഴേക്കും ആ വൃദ്ധന്റെ ഖണ്ഡമിടറി...
ഞാന്‍ ഇടിഞ്ഞ് വീഴാറായ പഞ്ചായത്ത് കെട്ടിടത്തിന്റെ വശത്തേക്ക് ദൃഷ്ഠി മാറ്റി..
പുറത്ത് ചാറ്റല്‍ മഴ കനക്കുന്നു... കുളിര്‍ക്കാറ്റ് തേടി ശോകമൂകതയില്‍ എന്റെ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു ......
കൊടക്കമ്പി പുരാണങ്ങള്‍ !
അതിരാവിലെത്തന്നെ പെമ്പ്രന്നോത്തിയുടെ ഓട്ടം തുള്ളല്‍ കണ്ടു കൊണ്ടാണ് അന്നു ആലിക്ക എഴുന്നേറ്റ് കോലായിലേക്ക് വന്നത്. ഇന്നലത്തെ കാറ്റും മഴയും കാരണം വളരെ വൈകിയാണു ആലിക്കക്ക് വീട്ടിലെത്താന്‍ കഴിഞ്ഞത്. 'എന്തൊരു കാറ്റും മഴയുമായിരുന്നു പടച്ചോനേ!" ആലിക്ക ആത്മഗതം ചെയ്തു.. തുടര്‍ന്ന് കെട്ട്യോള്ടെ പ്രശ്നപരിഹാരത്തിലേക്ക് പ്രവേശിച്ചു ... കാരണം മറ്റൊന്നുമല്ല -വീട്ടിലെ ഫ്രിഡ്ജ് ഇന്നലത്തെ ഇടിമിന്നലില്‍ അടിച്ചു പോയിരിക്കുന്നു (ഈ വാര്‍ത്ത ആലിക്കാനെ തെല്ലു സന്തോഷിപ്പിക്കുകയാണു ചെയ്തത്, കാരണം ഒന്നും രണ്ടും ദിവസം ഈ കുന്ത്രാണ്ടത്തില് തണുപ്പിച്ചാണു ഓള്‍ടെ പാചകം , അതിനു ഇനി ഒരാഴ്ചത്തേക്കെങ്കിലും നല്ല ഭക്ഷണം കഴിക്കാലോ >>)
കരണ്ട് ഏമാമ്മാര് തന്ന എട്ടിന്റെ പണിയെപ്പറ്റി ഓര്‍ത്ത് പോക്കര് സായ്വിന്റെ മക്കാനീക്ക് വച്ച് പിടിച്ചു..എന്നാലും ഒരു എല അനങ്ങുമ്പോഴേക്കും കരണ്ട് പോകുന്ന ഇന്നാട്ടില് ഇന്നലെ എന്തു പറ്റി ? , തോമസിന്റെ റബ്ബര്പീട്യേല് ക്രിസ്തു രൂപത്തിന്റെ ചോട്ടില് മിനുങ്ങുന്ന അരണ്ട വെളിച്ചം പോലെയാണു നാട്ടില്‍ കാറ്റ് അടിച്ചാലുള്ള കഥ..കരണ്ട് ആപ്പീസീന്ന് ആള് വന്നു നോക്കുമ്പഴേക്കും രണ്ട് ദിവസം കഴിയും..എന്തായാലും ഇന്നലത്തെ വിശേഷങ്ങള്‍ മക്കാനിയില്‍ ചര്ച്ചയാവാനാണു സാധ്യത..കരണ്ട് ഏമാമ്മാര് തന്ന എട്ടിന്റെ പണിയെപ്പറ്റി ഓര്‍ത്ത് പോക്കര് സായ്വിന്റെ മക്കാനീക്ക് വച്ച് പിടിച്ചു..എന്നാലും ഒരു എല അനങ്ങുമ്പോഴേക്കും കരണ്ട് പോകുന്ന ഇന്നാട്ടില് ഇന്നലെ എന്തു പറ്റി ? , തോമസിന്റെ റബ്ബര്പീട്യേല് ക്രിസ്തു രൂപത്തിന്റെ ചോട്ടില് മിനുങ്ങുന്ന അരണ്ട വെളിച്ചം പോലെയാണു നാട്ടില്‍ കാറ്റ് അടിച്ചാലുള്ള കഥ..കരണ്ട് ആപ്പീസീന്ന് ആള് വന്നു നോക്കുമ്പഴേക്കും രണ്ട് ദിവസം കഴിയും..എന്തായാലും ഇന്നലത്തെ വിശേഷങ്ങള്‍ മക്കാനിയില്‍ ചര്ച്ചയാവാനാണു സാധ്യത..
ലോകവിചാരം, രാഷ്ട്രീയമീമാംസ, ലൊട്ട് ലൊടുക്ക് , കൊടച്ചക്ക്രം എന്നിത്യാതി കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്ന മക്കാനി ചര്‍ച്ചാ മേധാവികള്‍ ഇന്ന് ചര്ച്ചക്കിട്ടിരിക്കുന്നത് നാട്ടില്‍ സംഭവിച്ച പ്രശ്നമാണെന്നു പീടികയിലേക്കു കയറിച്ചെന്നപ്പഴേ മനസ്സിലായി..തന്റെ വീട്ടില്‍ നടന്നിരിക്കുന്ന സംഭവം നാട്ടിലെ ഓരോവീട്ടിലുമായി നടന്നിരിക്കുന്നു..പടിഞ്ഞാറു ഹംസക്കാന്റെ വീട്ടിലെ ടീവീം അലക്കുയന്ത്രോം കത്തിപ്പോയിരിക്കുന്നു, തരിശില് രാമന്റെ വീട്ടില്‍ ഒരു ബള്‍ബ് ഒഴിച്ച് എല്ലാ ട്യൂബും കത്തി..അങ്ങനെ ഓരോരുത്തരുടെയും കഥനകഥകള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടക്കാ
" കഴിഞ്ഞ കുറേ ദിവസമായി നാട്ടില്‍ തുടര്‍ച്ചയായി കരണ്ട് പോകുക പതിവായിരുന്നു, പോയാല്‍ത്തന്നെ കരണ്ടാപ്പീസ്സീന്നു ആള് വന്നു നേരാക്കുമ്പോഴേക്കും ദിവസം രണ്ട് കഴിയും, രണ്ട് ദിവസം മുമ്പ് ഇതുപോലെ കരണ്ട് പോയത് രാത്രി ഏതോ ഫുട്ബോള്‍ കളി നടക്കുന്ന സമയത്തായിരുന്നു, നമ്മടെ കോളനീലുള്ള ചെക്കന്മാര് ഫോണില്‍ വിളിച്ച് പറഞ്ഞെങ്കിലും അവിടുന്ന് ആരും വന്നില്ല .. അതിനാല്‍ അവര്‍ തന്നെ കോളനിക്കടുത്തുള്ള ട്രാന്സോമറിന്റെ ഫ്യൂസു കെട്ടി ..എന്തു കൊണ്ടെ ന്നോ .."കൊടക്കമ്പി കൊണ്ട്" !
"സൈതലവി ഇത് പറഞ്ഞ് തീര്ന്നപ്പൊഴേക്കും ആലിക്കയടക്കമുള്ളവരുടെ ചിന്താമണ്ഡലങ്ങളില് ഒരായിരം സീറൊ വാട്ട് ബള്‍ബുകള്‍ ഒരുമിച്ച് മിന്നിക്കൊണ്ടിരിക്കുകയായിരുന്നു...!!!
Subscribe to:
Posts (Atom)