Wednesday, September 25, 2013

കൊടക്കമ്പി പുരാണങ്ങള്‍ !

             തിരാവിലെത്തന്നെ പെമ്പ്രന്നോത്തിയുടെ ഓട്ടം തുള്ളല് കണ്ടു കൊണ്ടാണ് അന്നു ആലിക്ക എഴുന്നേറ്റ് കോലായിലേക്ക് വന്നത്. ഇന്നലത്തെ കാറ്റും മഴയും കാരണം വളരെ വൈകിയാണു ആലിക്കക്ക് വീട്ടിലെത്താന്‍ കഴിഞ്ഞത്. 'എന്തൊരു കാറ്റും മഴയുമായിരുന്നു പടച്ചോനേ!" ആലിക്ക ആത്മഗതം ചെയ്തു.. തുടര്‍ന്ന് കെട്ട്യോള്ടെ പ്രശ്നപരിഹാരത്തിലേക്ക് പ്രവേശിച്ചു  ... കാരണം മറ്റൊന്നുമല്ല -വീട്ടിലെ ഫ്രിഡ്ജ് ഇന്നലത്തെ ഇടിമിന്നലില്‍ അടിച്ചു പോയിരിക്കുന്നു (ഈ വാര്‍ത്ത ആലിക്കാനെ തെല്ലു സന്തോഷിപ്പിക്കുകയാണു ചെയ്തത്, കാരണം ഒന്നും രണ്ടും ദിവസം ഈ കുന്ത്രാണ്ടത്തില് തണുപ്പിച്ചാണു ഓള്ടെ പാചകം , അതിനു ഇനി ഒരാഴ്ചത്തേക്കെങ്കിലും നല്ല ഭക്ഷണം കഴിക്കാലോ >>)

  കരണ്ട് ഏമാമ്മാര് തന്ന എട്ടിന്റെ പണിയെപ്പറ്റി ഓര്ത്ത് പോക്കര്‍ സായ്‌വിന്റെ മക്കാനീക്ക് വച്ച് പിടിച്ചു..എന്നാലും ഒരു എല അനങ്ങുമ്പോഴേക്കും കരണ്ട് പോകുന്ന ഇന്നാട്ടില് ഇന്നലെ എന്തു പറ്റി ? , തോമസിന്റെ റബ്ബര്പീട്യേല് ക്രിസ്തു രൂപത്തിന്റെ ചോട്ടില് മിനുങ്ങുന്ന അരണ്ട വെളിച്ചം പോലെയാണു നാട്ടില് കാറ്റ് അടിച്ചാലുള്ള കഥ..കരണ്ട് ആപ്പീസീന്ന് ആള് വന്നു നോക്കുമ്പഴേക്കും രണ്ട് ദിവസം കഴിയും..എന്തായാലും ഇന്നലത്തെ വിശേഷങ്ങള് മക്കാനിയില് ചര്ച്ചയാവാനാണു സാധ്യത..കരണ്ട് ഏമാമ്മാര് തന്ന എട്ടിന്റെ പണിയെപ്പറ്റി ഓര്ത്ത് പോക്കര്‍ സായ്‌വിന്റെ മക്കാനീക്ക് വച്ച് പിടിച്ചു..എന്നാലും ഒരു എല അനങ്ങുമ്പോഴേക്കും കരണ്ട് പോകുന്ന ഇന്നാട്ടില് ഇന്നലെ എന്തു പറ്റി ? , തോമസിന്റെ റബ്ബര്പീട്യേല് ക്രിസ്തു രൂപത്തിന്റെ ചോട്ടില് മിനുങ്ങുന്ന അരണ്ട വെളിച്ചം പോലെയാണു നാട്ടില് കാറ്റ് അടിച്ചാലുള്ള കഥ..കരണ്ട് ആപ്പീസീന്ന് ആള് വന്നു നോക്കുമ്പഴേക്കും രണ്ട് ദിവസം കഴിയും..എന്തായാലും ഇന്നലത്തെ വിശേഷങ്ങള് മക്കാനിയില് ചര്ച്ചയാവാനാണു സാധ്യത..

  ലോകവിചാരം, രാഷ്ട്രീയമീമാംസ, ലൊട്ട് ലൊടുക്ക് , കൊടച്ചക്ക്രം എന്നിത്യാതി കാര്യങ്ങള് വരെ ചര്ച്ച ചെയ്യുന്ന മക്കാനി ചര്‍ച്ചാ മേധാവികള് ഇന്ന് ചര്ച്ചക്കിട്ടിരിക്കുന്നത് നാട്ടില്‍ സംഭവിച്ച പ്രശ്നമാണെന്നു പീടികയിലേക്കു കയറിച്ചെന്നപ്പഴേ മനസ്സിലായി..തന്റെ വീട്ടില് നടന്നിരിക്കുന്ന സംഭവം നാട്ടിലെ ഓരോവീട്ടിലുമായി നടന്നിരിക്കുന്നു..പടിഞ്ഞാറു ഹംസക്കാന്റെ വീട്ടിലെ ടീവീം അലക്കുയന്ത്രോം കത്തിപ്പോയിരിക്കുന്നു, തരിശില് രാമന്റെ വീട്ടില് ഒരു ബള്ബ് ഒഴിച്ച് എല്ലാ ട്യൂബും കത്തി..അങ്ങനെ ഓരോരുത്തരുടെയും കഥനകഥകള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടക്കാണു കോളനീല് റബ്ബര്‍ വെട്ടാന്‍ പോകുന്ന കുന്നുംപുറത്ത് സൈതലവി ഓടിക്കിതച്ച് വരുന്നത്.  നാടിനെ ഗ്രസിച്ചിരിക്കുന്ന പ്രശ്നനത്തിന്റെ കാതലായ എന്തോ ഒന്നുമായിട്ടാണു അയാള് വരുന്നതെന്നു ആലിക്ക വിചാരിച്ചു .. അതു ശരിയായിരുന്നു താനും ..., ഓടിക്കിതച്ചു വന്ന് ശ്വാസം നേരെ കഴിക്കാന്‍ പോലും നില്‍ക്കാതെ സൈതാലി പറഞ്ഞ സംഭവത്തിന്റെ കാതലായ ഭാഗം ഇപ്രകാരമായിരുന്നു ..

  " കഴിഞ്ഞ കുറേ ദിവസമായി നാട്ടില് തുടര്ച്ചയായി കരണ്ട് പോകുക പതിവായിരുന്നു, പോയാല്‍ത്തന്നെ കരണ്ടാപ്പീസ്സീന്നു ആള് വന്നു നേരാക്കുമ്പോഴേക്കും ദിവസം രണ്ട് കഴിയും, രണ്ട് ദിവസം മുമ്പ് ഇതുപോലെ കരണ്ട് പോയത് രാത്രി ഏതോ ഫുട്ബോള് കളി നടക്കുന്ന സമയത്തായിരുന്നു, നമ്മടെ കോളനീലുള്ള ചെക്കന്മാര് ഫോണില് വിളിച്ച് പറഞ്ഞെങ്കിലും അവിടുന്ന് ആരും വന്നില്ല .. അതിനാല് അവര് തന്നെ കോളനിക്കടുത്തുള്ള ട്രാന്സോമറിന്റെ ഫ്യൂസു കെട്ടി ..എന്തു കൊണ്ടെ ന്നോ .."കൊടക്കമ്പി കൊണ്ട്" !

  "സൈതലവി ഇത് പറഞ്ഞ് തീര്ന്നപ്പൊഴേക്കും ആലിക്കയടക്കമുള്ളവരുടെ ചിന്താമണ്ഡലങ്ങളില് ഒരായിരം സീറൊ വാട്ട് ബള്‍ബുകള്‍  ഒരുമിച്ച് മിന്നിക്കൊണ്ടിരിക്കുകയായിരുന്നു...!!! 


Thursday, August 29, 2013

ഇടവേളയില്ലാത്ത ഒരു നാടകം.


                        


           മമ്മാലീനെ ഒരു ചാണിന്റെ രണ്ട് പെൻസില് കൊടുത്ത് ശട്ടം കെട്ടുമ്പോഴും മനസ്സിൽ തീരാത്ത ആധിയായിരുന്നു. കോമളം ടീച്ചറ് ഹാജറ് വിളി കഴിഞ്ഞ് പിന്നെയാണ് തലേന്ന് വരാത്തവരുടെ പേരുകൾ ഹാജറ് പട്ടികയിൽനിന്ന് ചികഞ്ഞെടുക്കുന്നത്. ഇന്ന് ആ കൂട്ടത്തിൽ ഞാനുമുണ്ടാവും.

ഞാൻ മയമ്മാലീനോട് ഇന്നലെ ആരൊക്കെയാണ് വരാതിരുന്നതെന്ന് ചോദിച്ചു. “ജ്ജ് ഒയിച്ച് ബാക്കില്ലോരെല്ലാരും വന്ന്ക്ക്ണ്”.

അത് കേട്ടതും നെഞ്ചിന്റെ ഇടതുഭാഗത്തായി ഊക്കോടെ രണ്ട് ചാട്ടം അനുഭവപ്പെട്ടു. കാലിന്റെ പെരുവിരലിൽ നിന്ന് തൊടങ്ങി ശരീരമാസകലം വ്യാപിക്കുന്ന ഒരു വിറയലും. കൂടാതെ വല്ലാത്തൊരു മൂത്ര ശങ്കയും. ഏതൊരു സമയത്താണ് ഉമ്മ പറഞ്ഞതും കേൾക്കാതെ മമ്മതിക്കാന്റെ വീട്ടിലെ സൽക്കാരത്തിന് പൊവ്വ്വാൻ തോന്നീത്. ഹാജർ വിളി കഴിഞ്ഞുള്ള ടീച്ചറുടെ വിചാരണയെക്കുറിച്ചോർത്തപ്പോൾ നെഞ്ചിൻകൂടിൽ വീണ്ടും തട്ടലും മുട്ടലും കേട്ടുതുടങ്ങി..

സംഗതി രണ്ടാം ക്ലാസിലാണെങ്കിലും ലീവിന്റെ കാര്യത്തിൽ ടീച്ചറ് കർക്കശയാണ്, ലീവാണെങ്കില് ഉപ്പാന്റെയോ ഉമ്മാന്റെയോ ഒപ്പോടുകൂടിയ കത്തുമായി വരണം. ആദ്യമൊക്കെ ഇത്താത്ത ലീവെഴെതി സഹായിച്ചെങ്കിലും എന്റെ ലീവെഴുതി എഴുതി അറിയാതെ ഒരു ദിവസം അവൾടെ ക്ലാസ്സ് പരീക്ഷക്ക് മറന്ന് എനിക്ക് ലീവെഴുതുന്ന ഓർമ്മയിൽ ഒരു ചോദ്യത്തിന് ഈ “ലീവ്” ആണത്രെ എഴുതീത്.

ആ സംഭവത്തിന് ശേഷം അവൾ എനിക്ക് ലീവെഴുതിത്തന്നിട്ടില്ല .(ഇത് എന്റെ ലീവെഴുത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു നാടക്മായിരുന്നെന്ന് അവൾ എന്നോട് പിന്നീടാണ് പറഞ്ഞത് ) അതോടെ ലീവെഴുത്തും നിന്നു. പിന്നീടാണ് എന്റെ തന്നെ ക്ലാസ്സിൽ പടിക്കുന്ന, വീടിനടുത്തുതന്നെയുള്ള, മയമ്മാലീനെ ന്റെ “ഒസ്സ്യത്ത്“കാരനാക്കുന്നത്.

എന്തെങ്കിലും കാരണത്താൽ സ്കൂളിൽ വരാത്തതിന്റെ പിറ്റേന്ന് രാവിലെ മദ്രസയിൽ വെച്ച് അവനോട് കൂടിയാലോചിച്ച് വല്ല പനിയോ, വയറുവേദനയോ ആക്കും. പിന്നീട് സ്കൂളിൽ ടീച്ചറ് വരാത്തതിന് വിളിക്കുമ്പോൾ ക്ഷീണം അഭിനയിച്ച് തലകുമ്പിട്ട് നിൽക്കുമ്പോൾ മയമ്മാലി പിന്നിലെ ബെഞ്ചിൽനിന്നും വിളിച്ചുപറയും
“ ടീച്ചറേ… ഓന് പന്യെർന്നു ഇന്നലെ”
"അത്നിനക്കെങ്ങനെ അറിയുമെടാ?" ടീച്ചറ് അവനോട്തന്നെ ചോദിക്കും.
“ഞങ്ങ്ൾടെ പെരേന്റെ അട്ത്താണ് ഓലെ പെര.. പിന്നെ ന്നലെ ന്റെമ്മ ഓൽടെ പെരേല് പോയിർന്ന്. അപ്പൊ ഓനവിടെ പനിച്ച് കെടക്ക്യേർന്നൂന്ന് ഉമ്മ പറഞ്ഞ്” .ഇത് കേട്ടാൽ ടീച്ചർക്ക് എല്ലാം മനസ്സിലായ രീതിയിൽ തല കുലുക്കി പിന്നീടൊന്നും ചോദിക്കാതെ പോയി ബെഞ്ചിലിരുന്നോളാൻ പറയും.

പക്ഷെ ഇന്ന് അങ്ങനെയല്ല ! മേല്പറഞ്ഞ സംഭവം നടന്നിരിക്കുന്നത് മൂന്ന് ദിവസം മുമ്പാണ്. അതിനാൽ ഇന്ന് പുതിയൊരു കാരണം കണ്ടുപിടിച്ചാണ് അവനെ ശട്ടം കെട്ടിയത്. ശട്ടം കെട്ടുന്നതിന് അവന് കൂലിയുമുണ്ട്..അത് പെൻസിലോ,താഴെ പെട്ടിപ്പീട്യേന്ന് ഗ്യാസ് മിഠായിയോ നാരങ്ങ മിഠായിയോ വാങ്ങിക്കൊടുക്കണം.ഇന്നത്തെ “കൂലി” മുൻകൂറായി രണ്ട് മുഴുപ്പെൻസിലാണ് പഹയൻ എന്റെ കയ്യീന്ന് വാങ്ങ്യേത്.

ആദ്യ ബെല്ലടിച്ചു, പ്രാർത്ഥനക്ക് ശേഷം ബെല്ലടിച്ച് ബെഞ്ചിലിരിക്കുമ്പോൾ ടീച്ചർ ഇന്ന് അവധ്യായിരിക്കണേയെന്ന് ഒരിക്കൽ കൂടി കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഗുഡ്മോണിങ് ടീച്ചർ എന്ന കൂട്ടക്കരച്ചിലും ബെഞ്ചുകൾ നിരങ്ങുന്ന ശബ്ദവും പ്രാർത്ഥനാലോകത്തുനിന്ന് എന്നെ തട്ടിവിളിച്ചു. പ്രതീക്ഷിച്ചതാവരുതേയെന്ന് പ്രാർത്ഥിച്ച് എണീറ്റ് നിൽക്കുമ്പോൾ ടീച്ചർ രണ്ട് പുസ്തകവും പിന്നെ ചൂരലിന്റെ വടിയും മേശപ്പുറത്ത് വെക്കുന്നതാണ് കണ്ടത്.

ഹാജർ വിളി കഴിഞ്ഞു, ക്ലാസ്സിലാകെ സൂചിനിലത്തിട്ടാൽ കേൾക്കുന്ന നിശബ്ദത അനുഭവപ്പെട്ടു, ടീച്ചർ ഹാജർ പട്ടികയിൽ നോക്കിക്കൊണ്ടിരിപ്പാണ്. എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം അടുത്തിരിക്കുന്നവന് കേൾക്കുന്നുണ്ടോന്ന് ഇടം കണ്ണിട്ട് നോക്കി. ഒടുവിൽ അതുതന്നെ സംഭവിച്ചു. എന്റെ പേരുമാത്രമാണ് വിളിച്ചത്.

ഒരു കുറ്റവാളിയെപ്പോലെ ഞാൻ ടീച്ചറിരിക്കുന്ന മേശക്കരികിലേക്ക് നടന്നു.എല്ലാ ദൃഷ്ടികളും എന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നു.എന്നെ അടുത്തുനിർത്തി എന്താണ് ഇന്നലെ വരാതിരുന്നതെന്ന് ചോദിച്ചു, മറുപടിപറയാൻ മടിച്ച് നിന്നപ്പോൾ അവസാനബെഞ്ചിലിരുന്ന എന്റെ ഒരു ദേവദൂതനെപ്പോലെ മയമ്മാലിയാണ് മറുപടികൊടുത്തത്.

“ടീച്ചറേ , ഓന് ഇന്നലെ മൂക്ക്കില് പന്യേര്ന്ന്” !
"ങേ !" ടീച്ചർക്ക് ആശ്ചര്യമായി. " മൂക്കില് മാത്രം പനിയോ ? അതു ഞങ്ങൾക്കൊക്കെ ഉണ്ടല്ലോ .. സത്യം പറഞ്ഞോ..അല്ലെങ്കിൽ നിനക്കായിരിക്കും ആദ്യ അടി." ടീച്ചർ ചൂരലെടുത്ത് ചുഴറ്റി അവനെ നോക്കി പറഞ്ഞു. പേടിയോടെ എല്ലാ നാടകവും അവൻ ഇടവേളയില്ലാതെ പറഞ്ഞുതീർത്തു. എല്ലാം ഞാൻ അവനോട് പറയാൻ പറഞ്ഞിട്ടാണെന്നുവരെ..

ടീച്ചർ ഉത്തര അക്ഷാംശം 32^ ദിശയിൽ എന്നെ നോക്കി. കൂടെ ആ ക്ലാസ്സൊന്നടങ്കവും.

തിരിച്ച് ബെഞ്ചിലേക്ക് നീങ്ങുമ്പോൾ തുടയിലേറ്റ നീറ്റലേക്കാളേറെ മനസ്സിലായിരുന്നു നീറ്റൽ. പരിഹാസച്ചിരികളും തുറിച്ച് നോട്ടത്തിനിടയിലും എന്റെ ചിന്ത മമ്മാലിക്ക് കൊടുത്ത “ ഉപഹാരങ്ങൾ“ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചായിരുന്നു .
 

Thursday, May 2, 2013

എഡ്മണ്ട് ചെല്ലപ്പന്‍




    പണ്ട് ചെല്ലപ്പനാശാരീം രണ്ട് ശിങ്കിടിമാരും കൂടി കൂമന്‍ മല കേറാന്‍ പോയി. അത്യന്തം അപകടം പിടിച്ചതും,  കാട്ടു ജീവികളുടെ ശല്യവും അതിജീവിച്ച് ടിയാനും കൂട്ടരും രണ്ടാം നാള്കൂമന്ടെ മണ്ടേല്
 ചവിട്ടി. ആദ്യം കയറിയതിന് തെളിവായി എന്തെങ്കിലും അടയാളം വെക്കാന് മൂപ്പിലാന് ഒന്നും എടുക്കാത്തതിനാല് അവസാനം ഉടുത്തിരുന്ന കാവി മുണ്ട് ഒരു കോലില് കെട്ടി കൂമന്ടെ നെറ്കയില് കുത്തിവച്ചു. തലേല് കെട്ടിയിരുന്ന തോര്‍ത്ത് എടുത്ത് ഉടുമുണ്ടാക്കി ആശാരീം കൂട്ടാളികളും മലയിറങ്ങി..
ഇന്നും പഴമക്കാരന്റെ ചാളേല്  ഇരുന്നാല്കൂമന്റെ മണ്ടേല് നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ ആ കാവിക്കൊടി പാറിപ്പറക്കുന്നതു കാണാം.

പിന്‍ കുറിപ്പ്: ഞങ്ങള്‍ടെ നാട്ടിലെ ആദ്യത്തെ പര്‍വ്വതാരോഹകനായ  ചെല്ലപ്പനാശാരി പിന്നീട് എഡ്മണ്ട് ചെല്ലപ്പന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും താമസിയാതെ കാലയവനികക്കുള്ളില്‍ മറയുകയും ചെയ്തു.

Saturday, March 9, 2013














   ഇന്ന്  സമൂഹത്തെയാകെ  ചോദ്യം  ചെയ്യുന്ന  സംഭവ വികാസങ്ങളാണ്  നടന്നുകൊണ്ടിരിക്കുന്നത് , സ്ത്രീകള്‍ക്ക്  നേരെയുള്ള  അതിക്ക്രമങ്ങള്‍ അതിന്റെ  മൂര്ധന്യതിയില്‍ എത്തി നില്‍ക്കുന്നു , മൂന്ന്  വയസ്സുകാരിയായ  നാടോടി  ബാലിക  പോലും  പീഡനത്തിനിരയായി  എന്നത്  സമൂഹ  മനസ്സാക്ഷിയെ  അക്ഷരാര്‍ത്ഥത്തില്‍  ഞെട്ടിച്ചിരിക്കുന്നു , വിദ്യാഭ്യാസത്തിലും  മറ്റു  സാമൂഹിക  ചുറ്റുപാടിലും  മറ്റു സംസ്ഥാനങ്ങള്‍ക്ക്  മാതൃകയാവേണ്ട നമ്മുടെ സംസ്ഥാനത്ത് തന്നെയാണ്  ഇങ്ങനെയൊരു  സംഭവമെന്നത്  അങ്ങേയറ്റം  ലജ്ജാകരമായി  തോന്നുന്നു . 
                  

                        ഒരു  കുറ്റവാളിയെ  കിട്ടിയ  സ്ഥിതിക്ക്  ഭരണകൂടത്തിന്‌  തലയുയാര്താം , പക്ഷെ  അതിനെക്കാളുപരി  ഇനിയെങ്കിലും  ഇത് പോലെയുള്ള  നീച കൃത്യങ്ങള്‍  സമൂഹത്തില്‍  പടരാതെ  നോക്കേണ്ടത്  നാം  ഓരോരുത്തരുമാണ് , ഇക്കാര്യത്തില്‍  ഇലക്ട്രോണിക്  മീഡിയകള്‍ക്കുള്ള  പങ്ക്  വളരെ വലുതാണ്‌ .  ഇക്കാര്യത്തിലെങ്കിലും  ഭരണ പ്രതിപക്ഷ  ഭേദമന്യേ  എല്ലാവരും ഒറ്റക്കെട്ടായി  നില്‍ക്കുകയാണെങ്കില്‍  തീര്‍ച്ചയായും  നമുക്ക്  ഇങ്ങനെയുള്ള  അതിക്രമങ്ങള്‍  നിയന്ത്രിക്കാന്‍  കഴിയും  . ലോക  വനിതാ ദിനമായ  മാര്‍ച്ച്‌  8 നു മാത്രം  സ്ത്രീകളെ  ബഹുമാനിക്കുന്നതിനു  പകരം  എക്കാലവും നമുക്ക്  അവരെ ബഹുമാനിക്കാന്‍  കഴിയട്ടെ  എന്ന്‍  ആത്മാര്തമായി  പ്രാര്‍ത്ഥിച്ചു  കൊണ്ട്    .....



  സ്നേഹത്തോടെ 

Monday, March 4, 2013





കുഴി വെട്ടി  മൂടിയ എന്‍ മോഹങ്ങളെപ്പോഴോ -
കിളിര്‍ത്തു ,  ഒരു  പാഴ്ചെടി  കണക്കെ . . . .

Sunday, March 3, 2013







                                           " ജാലകം" ,  എന്‍  ഓര്‍മ്മകള്‍  തന്‍ ചാലകം ...

Thursday, February 28, 2013

ആത്മാവ് മാത്രം ....






                                                          ആത്മാവ് മാത്രം ....


അന്ന് 


    ജീവിതമെന്നൊരു  ചാക്രിക മണ്ഡലത്തില്‍
    ഒരു  പൂമ്പാറ്റയാവാനനാഗ്രഹിച്ചൂ  ഞാന്‍ 
    എന്തിനെന്നാല്‍ ,ഭാരമില്ലാതെ ,      സ്വാതന്ത്ര്യത്തോടെ -
    വിധിവിലക്കുകളില്ലാതെ ,പരിഭവമില്ലാതെ 
    ആകാശമാം  സൗധത്തില്‍  സ്വാതന്ദ്ര്യത്തിന്‍  ചിറകുകള്‍ വീശി 
    പറന്നു നടക്കാനാഗ്രഹിച്ചു ഞാന്‍ ....

ഇന്ന് 


    എന്റെ കളിക്കൂട്ടുകാരായ പൂവുകള്‍ എങ്ങുമില്ല 
    പകരം കൊണ്ക്രീറ്റില്‍  തീര്‍ത്ത  അംബരചുംബികള്‍  മാത്രം 
    സ്നേഹത്തിന്‍  പ്രകാശം  പരത്താന്‍    എനിക്കിന്ന്  ചിറകുകളില്ല 
   സ്ഫോടനത്തില്‍  ഇരുകയ്യുംതകര്‍ന്ന  ഒരു  പിഞ്ചുകുഞ്ഞിന്‌ 
    ഞാനെന്റെ ഇരു  ചിറകുകളും  നല്‍കി ,സ്നേഹത്തോടെ -
    കാലുകള്‍ , അതെ , കണ്ണുകള്‍ .ഹൃദയം  തകര്ന്നോരാള്‍ക്ക്  ഹൃദയവും ..
    ഹൃദയം   വിട്ടപ്പോള്‍  എന്റെ ആത്മാവ്  തേങ്ങി ...പിരിഞ്ഞതുകൊണ്ടല്ല -
    ഈ ഇരുണ്ട ലോകത്തിന്‍  ദൈന്യതയോര്‍ത്ത് ..നിരപരാധിയുടെ  രക്തമോര്‍ത്ത്

    അടഞ്ഞ  കണ്ണുകള്‍ , ഇരുട്ടുകയറുന്ന മനസ്സും 
    ഇരുളിലെവിടെയോ  ഒരു ആകാശ നീലിമ ,
    അവിടെ, അതാ ഒരപ്പൂപ്പന്‍ താടിയായ്  എന്റെ   ആത്മാവും . . . .



                                 ശുഭം