Thursday, May 2, 2013

എഡ്മണ്ട് ചെല്ലപ്പന്‍




    പണ്ട് ചെല്ലപ്പനാശാരീം രണ്ട് ശിങ്കിടിമാരും കൂടി കൂമന്‍ മല കേറാന്‍ പോയി. അത്യന്തം അപകടം പിടിച്ചതും,  കാട്ടു ജീവികളുടെ ശല്യവും അതിജീവിച്ച് ടിയാനും കൂട്ടരും രണ്ടാം നാള്കൂമന്ടെ മണ്ടേല്
 ചവിട്ടി. ആദ്യം കയറിയതിന് തെളിവായി എന്തെങ്കിലും അടയാളം വെക്കാന് മൂപ്പിലാന് ഒന്നും എടുക്കാത്തതിനാല് അവസാനം ഉടുത്തിരുന്ന കാവി മുണ്ട് ഒരു കോലില് കെട്ടി കൂമന്ടെ നെറ്കയില് കുത്തിവച്ചു. തലേല് കെട്ടിയിരുന്ന തോര്‍ത്ത് എടുത്ത് ഉടുമുണ്ടാക്കി ആശാരീം കൂട്ടാളികളും മലയിറങ്ങി..
ഇന്നും പഴമക്കാരന്റെ ചാളേല്  ഇരുന്നാല്കൂമന്റെ മണ്ടേല് നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ ആ കാവിക്കൊടി പാറിപ്പറക്കുന്നതു കാണാം.

പിന്‍ കുറിപ്പ്: ഞങ്ങള്‍ടെ നാട്ടിലെ ആദ്യത്തെ പര്‍വ്വതാരോഹകനായ  ചെല്ലപ്പനാശാരി പിന്നീട് എഡ്മണ്ട് ചെല്ലപ്പന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും താമസിയാതെ കാലയവനികക്കുള്ളില്‍ മറയുകയും ചെയ്തു.